മഴുവിന്റെ ഒറ്റപ്പല്ലാല്‍ വീഴ്ത്തപ്പെട്ടപ്പോള്‍
മരം ഒറ്റ ശവമായി കിടന്നു.
കൈകാലുകള്‍ മുറിച്ചുമാറ്റിയ
തലയറുക്കപ്പെട്ട ശവം.
ഈര്‍ച്ച വാളിന്റെ പല്ലുകളില്‍
പല സ്കെയിലുകളില്‍ മു ഞ്ഞുവീണ്
അത് പല ശവങ്ങളായി .
അടികളുടെ നീളത്തില്‍
വീതിയില്‍
ഇഞ്ചുകളുടെ കനത്തില്‍
ധീര്‍ഘചതുര ശവങ്ങള്‍.
'ഏതു ശവത്തിലുമുന്ടൊരു ശില്‍പം '
'ഉളി വരട്ടെ '
ഉളി വന്നു
കൊട്ടുവടിയും ചിന്തേരും കൂട്ടുവന്നു
കൊത്തും കൊട്ടും പൊടിപൂരം!
തെളിഞ്ഞൂ ശവശില്പം!
അതോ ശില്പശവമോ?
മുറിഞ്ഞ കോശങ്ങള്‍ക്കുമേല്‍
മണല്ക്കടലാസുകളുടെ സാന്ത്വന സ്പര്‍ശം
പോളീഷ്തുണിയുടെ ഇക്കിളിസ്പര്‍ശം.
'ആഹഹാ....ഗ്രെയിന്‍സ്! നമുക്കും കിട്ടണം പണം.'
മരം പറഞ്ഞു:
അവയെന്റെ ഹ്ലാധവിശാദങ്ങളുടെ
ഘനസ്മൃതികള്‍
പൂര്‍വവര്‍ഷങ്ങളുടെ ചോലപ്പാടുകള്‍
കഷ്ടജന്മത്തിന്റെ കഠിനമുദ്രകള്‍.
മരത്തെ കേള്‍ക്കുകയുണ്ടായില്ല
ആരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ